Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A.K. Balan

കെ.എം.ഷാജിക്ക് നല്ല മാറ്റമുണ്ട്, അത് ബിജെപിക്ക് അനുകൂലമായിട്ടാണ്: എ.കെ.ബാലൻ

തിരുവനന്തപുരം: മന്ത്രി കെ.എം.ഷാജി നന്നായി മാറിയിട്ടുണ്ടെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. അത് ബിജെപിക്ക് അനുകൂലമായിട്ടാണെന്നും അദ്ദേഹം വിമർശിച്ചു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാജി മാറുന്നുണ്ട്, നല്ലൊരു മാറ്റമാണ്. പക്ഷേ അത് യുഡിഎഫിനോ എൽഡിഎഫിനോ അനുകൂലമായിട്ടല്ല. ബിജെപിക്ക് അനുകൂലമായിട്ടാണ്.പരിപൂർണ്ണമായും ബിജെപിക്കും ആർഎസ്എസിനും വിധേയമായി നിൽക്കുകയാണ് ഷാജിയെന്നും അദ്ദേഹം പ്രതികരിച്ചു.

കേന്ദ്രത്തിനെതിരെ ഷാജിയും യുഡിഎഫും ഒന്നും പറയില്ല. മതമാണ്, മതമാണ് മതമാണ് പ്രശ്നം എന്നത് മാത്രം ഇനി ദേദഗതി ചെയ്താൽ മതി. പിണറായി സംഘികളുടെ ആളാണെന്ന് പ്രചരിപ്പിച്ചു. അതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ യുഡിഎഫിന് ലഭിക്കുന്നതെന്നും എ.കെ.ബാലന്‍ പറഞ്ഞു.

Kerala

ബിജെപി പറയേണ്ടത് സിപിഎം പറയുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബിജെപി പറയേണ്ട കാര്യങ്ങൾ സിപിഎം പറയുകയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്ത് ഇസ്‌ലാമിയുടെ കൈയിലായിരിക്കും എന്ന എ.കെ. ബാലന്‍റെ പരാമർശം വർഗീയമായ ചേരിതിരിവുണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ബിജെപിയുടെ സ്വരവും ഭാഷയുമാണ് ബാലന്.

കേരളത്തിൽ ഇതിനുമുന്പും യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ടുണ്ട്. അപ്പോൾ എടുത്തിട്ടുള്ള നിലപാടുകളും സമീപനങ്ങളും കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതാണ്. ഇപ്പോൾ ഈ പ്രചാരണം നടത്തുന്നത് ബിജെപിക്കു വേണ്ടിയാണ്. ഇത് ഇടതുമുന്നണിയുടെ നയമാണോയെന്ന് വ്യക്തമാക്കണമെന്ന്‌ രമേശ് ചെന്നിത്തല പറഞ്ഞു.

Kerala

എ.കെ. ബാലന് തോല്‍വിയിലെ നിരാശ: കെ.സി. വേണുഗോപാല്‍

ആലപ്പുഴ: എ.കെ. ബാലന്‍റെ പ്രസ്താവന പച്ച വര്‍ഗീയതയാണെന്നും സിപിഎമ്മിന്‍റെ നിരാശയില്‍ നിന്നുണ്ടായതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.

ആലപ്പുഴ നഗരസഭയിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സഹായത്തോടെയാണ് എല്‍ഡിഎഫ് വിജയിച്ചതെന്നും സ്വന്തം തോല്‍വിക്ക് കാരണം കണ്ടെത്താന്‍ ശ്രമിക്കുന്നതിനു പകരം സമൂഹത്തില്‍ വര്‍ഗീയ വിഷം കലര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആലപ്പുഴയില്‍ എസ്ഡിപിഐയുടെ സഹായത്തോടെ മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നേടാന്‍ സിപിഎം പരസ്യമായ നടപടിയെടുത്തു. എന്നിട്ടാണ് അവര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയാകും ആഭ്യന്തര മന്ത്രിയെന്ന് തിരിച്ചു പറയുന്നത്. കോണ്‍ഗ്രസ് ഒരു വര്‍ഗീയ ശക്തികളുമായും സഖ്യമുണ്ടാക്കിയിട്ടില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Kerala

ബാലന്‍റെ വാക്കുകൾ സംഘപരിവാറിന്‍റെ തീവ്രലൈനിന് സമാനം: വി.ഡി. സതീശൻ

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാ അത്ത് ഇസ്‌ലാമി ആയിരിക്കുമെന്ന സിപിഎം നേതാവ് എ.കെ ബാലന്‍റെ പ്രസ്താവന ഇന്ത്യയിൽ സംഘ്പരിവാർ നടത്തുന്ന തീവ്രലൈനിനു സമാനമായ കാന്പയിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാ അത്ത് ഇസ്‌ലാമി ആയിരിക്കുമെന്ന സിപിഎം നേതാവ് എ.കെ ബാലന്‍റെ പ്രസ്താവന ഇന്ത്യയിൽ സംഘ്പരിവാർ നടത്തുന്ന തീവ്രലൈനിനു സമാനമായ കാന്പയിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.       

ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകും എന്ന പ്രചരണമാണ് സിപിഎം നടത്തിയത്. മുസ്‌ലിം വിരുദ്ധ വികാരം ഭൂരിപക്ഷ സമുദായങ്ങൾക്ക് ഇടയിൽ ഉണ്ടാക്കി രണ്ട് സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള അതേ സംഘ്പരിവാർ തന്ത്രമാണ് എ.കെ. ബാലനും നടത്തിയത്.

നാലു പതിറ്റാണ്ട് ജമാഅത്ത് ഇസ്‌ലാമി പിന്താങ്ങിയ കാലത്ത് ആഭ്യന്തര വകുപ്പ് ജമാഅത്ത് ഇസ്‌ലാമിയാണോ ഭരിച്ചിരുന്നതെന്ന് സതീശൻ ചോദിച്ചു. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് ബാലന്‍റെ പ്രസ്താവന. വെള്ളാപ്പള്ളി നടേശനും എ.കെ. ബാലനും നടത്തിയ പ്രസ്താവനകൾ കൂട്ടിവായിച്ചാൽ അത് മനസിലാകും. വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനയെ എതിർത്ത സിപിഐ നേതാവ് ബിനോയ് വിശ്വം എ.കെ. ബാലൻ നടത്തിയ പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് അറിയാൻ ആഗ്രഹമുണ്ട്. വെള്ളാപ്പള്ളിയെ എതിർത്തതിന് ബിനോയ് വിശ്വത്തെ രൂക്ഷമായാണ് സിപിഎം നേതാക്കൾ വിമർശിച്ചത്.      

ബിനോയ് വിശ്വം ഉത്തരം താങ്ങുന്ന പല്ലിയാണെന്നാണ് പറഞ്ഞത്. ഇടതു മുന്നണി ശിഥിലീകരിക്കപ്പെടുന്നതിന് ഇടയിലാണ് ബിജെപിയും സംഘ്പരിവാറും നടത്തുന്നതിന് സമാനമായ വർഗീയ കാന്പയിൻ സിപിഎം ഏറ്റെടുത്തിരിക്കുന്നത്. പ്രബുദ്ധ കേരളം സിപിഎം നേതാക്കൾ നടത്തുന്ന വിദ്വേഷ കാന്പയിൻ ചെറുത്ത് തോൽപ്പിക്കും. 

ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കു കൂട്ടുനിന്നത് മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറാണെന്ന ഗുരുതര ആരോപണം എസ്ഐടി കോടതിയിൽ ഉന്നയിച്ചിരിക്കുകയാണ്. എന്നിട്ടും സ്വർണം കവരാൻ കൂട്ടുനിൽക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത പത്മകുമാറിനെയും മറ്റു നേതാക്കളെയും സിപിഎം സംരക്ഷിക്കുകയാണ്. പത്മകുമാർ പറഞ്ഞ ദൈവതുല്യനായ ആളെ സംരക്ഷിക്കാനാണോ ഇതൊക്കെ ചെയ്യുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് സതീശൻ പറഞ്ഞു.  

Kerala

താൻ മാറിയിട്ടില്ല, മാറത്തുമില്ല; എ.കെ. ബാലനെ രൂരൂക്ഷമായി വിമർശിച്ച് ജി. സുധാകരന്‍

 

ആലപ്പുഴ: എ.കെ. ബാലനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന്‍. ബാലന്‍റെ പ്രതികരണത്തിലായിരുന്നു സുധാകരന്‍റെ വിമർശനം.

ആലപ്പുഴയില്‍ നടക്കുന്ന നികൃഷ്ടവും മ്ലേച്ഛവും മാര്‍ക്സിസ്റ്റ് വിരുദ്ധവുമായ പൊളിറ്റിക്കല്‍ ക്രിമിനല്‍സിന്‍റെ ആക്രമണത്തിനെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. താന്‍ മാറിയിട്ടില്ല. മാറത്തുമില്ല. അന്നത്തെ പോലെ തന്നെ ലളിത ജീവിതം നയിക്കുന്നു. രാഷ്ട്രീയത്തിലൂടെ പൈസയൊന്നുമുണ്ടാക്കിയിട്ടില്ല.

ബാലന്‍ മാറിയെന്നാണ് അദ്ദേഹം പറയുന്നത്. ബാലന്‍ മാറിക്കോളു. തനിക്ക് ബാലനെപ്പോലെ മാറാന്‍ പറ്റില്ല. ബാലന്‍ എന്നെപ്പറ്റി പറയേണ്ട കാര്യമില്ല. താന്‍ ഇന്നേ വരെ ഒരു പ്രസ്താവനയിലും ബാലനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. സൈബര്‍ ആക്രമണതത്തെ കുറിച്ച് പ്രതികരിക്കാതെ എന്നെ എതിര്‍ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

താൻ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ ബ്രണ്ണന്‍ കോളജിലെ ഒരു യൂണിറ്റ് നേതാവായിരുന്ന പ്രതിനിധിയായി എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ആളാണ് ബാലന്‍. 72ലോ മറ്റോ നടന്ന എസ്എഫ്ഐയുടെ സംസ്ഥാന സമ്മേളനത്തിലെ കാര്യങ്ങളാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്.

സംസ്ഥാന കമ്മറ്റിയില്‍ നിന്ന് മാറ്റി എന്നല്ല, എടുത്തില്ല എന്ന് പറയണം. തെറ്റായ വിമര്‍ശനം നടത്തിയത് കൊണ്ട് അന്നത്തെ സി.എച്ച്. കണാരന്‍ കൂടി വന്നിരുന്നിട്ടാണ് ബാലനെ എടുക്കുന്നില്ല എന്ന് തീരുമാനിച്ചത്. പിന്നെ അദ്ദേഹം സംസ്ഥാന സെക്രട്ടറിയും പ്രസിഡന്‍റുമൊക്കെയായില്ലെ. ഞാന്‍ ആ പോസ്റ്റര്‍ ഒന്നും എഴുതുന്നില്ലല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Latest News

Corehub Up